യംഗൂണ്‍; മ്യാന്മറിലെ റോഹിങ്ക്യന്‍ ഭീകരര്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. മ്യാന്മറിലെ റാഖിനില്‍ കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായ സമയത്ത് 2017ആഗസ്റ്റ് 25നാണ് ഭീകരര്‍ ആസൂത്രിത നീക്കത്തിലൂടെ ഗ്രാമീണരായ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നത്. ഇവര്‍ പോലീസ് പോസ്റ്റുകളും അക്രമിച്ചു. ഇതോടെയാണ് രാജ്യം കടുത്ത പ്രതിസന്ധിയിലായത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഭവങ്ങളെത്തുടര്‍ന്നാണ് മ്യാന്മര് സൈന്യം ശക്തമായി തിരിച്ചടിച്ചത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ തിരിച്ചടികള്‍ ഭയന്ന്, ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ അന്യരാജ്യങ്ങിലേക്ക് പലായനം ചെയ്തത്. വടക്കന്‍ റാഖിനിലാണ് ഭീകരര്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്. സപ്തംബറില്‍ ഇവിടുത്തെ ചില ശവക്കുഴികൡ നിന്ന് അഴുകിയ അനവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ആരക്കന്‍ റോഹിങ്ക്യ സല്‍വേഷന്‍ ആര്‍മിയായിരുന്നു ഇതിനു പിന്നില്‍.
വടക്കന്‍ മൗങ്ങ്ദോയിയിലെ ഖാ മൗങ്ങ് സെയ്ക് ഗ്രാമത്തിലെ 53 ഹിന്ദുക്കളെ ഇവര്‍ കൊന്നു കുഴിച്ചുമൂടി. ഇവരില്‍ കൂടുതലും കുട്ടികളായിരുന്നു. ആംനസ്റ്റിയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം അനവധി സംഭവങ്ങള്‍ ഇതുവരെ പുറത്തുവന്നട്ടില്ല. സമീപകാലത്തെ ഇരുണ്ട നാളുകളായിരുന്നു അത്. ആംനസ്റ്റി പ്രതിസന്ധി പ്രതികരണ വിഭാഗം ഡയറക്ടര്‍ തിരാന ഹസന് പറഞ്ഞു.
ഡസന്‍ കണക്കിന് പുരുഷന്മാരായ ഹിന്ദുഗ്രാമീണരെ കണ്ണുമൂടിക്കെട്ടി നഗരത്തിനു പുറത്തെത്തിച്ചു. അവരെ ഒന്നടങ്കം കശാപ്പ് ചെയ്തു. അവരുടെ കൈളില്‍ കത്തികളായിരുന്നു. ഇരുമ്പുവടികളും തൂമ്പകളും അവരുടെ കൈയില്‍ ഉണ്ടായിരുന്നു. 18 വയസുള്ള രാജ്കുമാരി തങ്ങളോട് വിവരിച്ചതും ആംനസ്റ്റി റിപ്പോര്‍ട്ടിലുണ്ട്.തന്റെ അച്ഛനെയും സഹോദരനെയും അമ്മാവനെയും കഴുത്തറുത്തു കൊല്ലുന്നത് താന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് കണ്ടതായും രാജകുമാരി വെളിപ്പെടുത്തി.
അതേ ദിവസം തൊട്ടടുത്ത യീ ബൗക് ക്യാര്‍ ഗ്രാമത്തിലെ 46 ഹിന്ദുക്കളെ കാണാതായി. ഇവരില്‍ പുരുഷന്മാരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരെയും റോഹിങ്ക്യന്‍ ഭീകരര്‍ കൊന്നതാണെന്നാണ് സൂചന. ബുദ്ധ, ഇസ്ളാം മതവിഭാഗക്കാരാണ് റാഖിനില്‍ കൂടുതല്‍. ഇവിടെ കാലങ്ങളായി കുറച്ച് ഹിന്ദുക്കളുമുണ്ട്. തികച്ചും ന്യൂനപക്ഷം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ പണ്ട് ഇന്ത്യയില്‍ നിന്ന് എത്തിച്ചവരുടെ പിന്മുറക്കാരാണ് ഇവര്‍.
റോഹിങ്ക്യന്‍ മുസ്ളീങ്ങളെ സൈന്യം കൊന്നു, ഓടിച്ചു തുടങ്ങിയ തരത്തിലുള്ള വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നത്. ഹിന്ദുക്കള്‍ക്കെതിരെ അക്രമങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും മറ്റും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കലാപ സമയത്ത് വാര്‍ത്ത വന്നിരുന്നുവെങ്കിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇത് മുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: