കണ്ണൂര്‍: സിപിഎം അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ തില്ലങ്കേരിയിലെ അമ്മുഅമ്മയുടെ ബലിദാനദിനമായ ഇന്നലെ മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചു. അമ്മുഅമ്മയുടെ ഛായാചിത്രത്തില്‍ ബിജെപി-മഹിളാമോര്‍ച്ച നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഫിസില് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഎമ്മിന്റെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ആസന്ന ഭാവിയല്ത്തന്നെ ഭാരതത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമെന്നും അതിന്റെ തെളിവാണ് പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായിരുന്ന ത്രിപുരയിലും പശ്ചിമ ബംഗാളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെന്നും കെ.രഞ്ചിത്ത് പറഞ്ഞു. കേരളം മാത്രമാണ് സിപിഎമ്മിന് ബാക്കിയുളളത്. കേരളത്തിലും ഓരോ നിമിഷവും പാര്‍ട്ടി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സിപിഎം സംസ്ഥാനത്താകമാനം അക്രമങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന സിപിഎം നയത്തിന്റെ ഭാഗമാണ് അമ്മുഅമ്മയുടെ കൊലപാതകവും നടത്തിയിട്ടുളളത്. അമ്മുഅമ്മയുടെ ജീവത്യാഗത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മാതൃകാ പ്രവര്‍ത്തകരായി മാറാന്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സ്മിത ബാബു, പി.സരസ്വതി എന്നിവര്‍ സംസാരിച്ചു. സിപിഎം ആക്രമണകാരികള്‍ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കണ്ണൂരിലെ ആദ്യ വനിതാ ബലിദാനിയാണ് അമ്മുഅമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: