ചെറുപുഴ: വൈദ്യുതി സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കരിവെള്ളൂര്‍ വൈദ്യുതി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി. കരിവെള്ളൂരില്‍ നിന്നുമാരംഭിച്ച റാലി ചെറുപുഴയില്‍ സമാപിച്ചു.
മനുഷ്യന് ഉപപകാരപ്രദമായ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മികച്ചതാണ് വൈദ്യുതി. എന്നാല്‍ സൂക്ഷ്മതയോടും സുരക്ഷിതമായും കൈകാര്യം ചെയ്തില്ലെങ്കില്‍ വൈദ്യുതി ജീവന് തന്നെ അപഹരിക്കും. വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി വകുപ്പ് നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് നടത്തി വരുന്നത്. വൈദ്യുതി സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കരിവെള്ളൂരില്‍ നിന്നും ചെറുപുഴയിലേയ്ക്ക് ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി. കരിവെള്ളൂര്‍പെരളം പഞ്ചായത്ത് പ്രസിഡന്റ് എം. രാഘവന് റാലി ഫഌഗ് ഓഫ് ചെയ്തു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ.പി. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. അസിസ്സ്റ്റന്റ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ പ്രസംഗിച്ചു.
കരിവെള്ളൂര്‍, വെള്ളൂര്‍, പാടിയോട്ടുചാല്‍, ചെറുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോത്തായിമുക്ക്, കാങ്കോല്‍, മാത്തില്‍, പെരിങ്ങോം, പാടിയോട്ടുചാല്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ബോധവല്‍ക്കരണ ബൈക്ക് റാലി ചെറുപുഴയില്‍ സമാപിച്ചു. ചെറുപുഴ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സമ്മേളനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്സന്, സ്ഥിരം സമിതി അംഗങ്ങളായ ഡെന്നി കാവാലം, പി.ആര്. സുലോചന, ഷാന്റി കലാധരന്‍, ചെറുപുഴ എഇ ഡി. ലൈലാദാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സുരേഷ്, പാടിയോട്ടുചാല്‍ എഇ പി. അന്‍വര്‍, കരിവെള്ളൂര്‍ എഇ ടി.പി. സൂരജ്, വെള്ളൂര്‍ എഇ സി. പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദാഹരണം സുജാത ഫെയിം ബാലതാരം അനശ്വരാ രാജന് ബോധവല്‍ക്കരണ സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: