ന്യൂദല്‍ഹി: തൂത്തുക്കുടിയില്‍ പന്ത്രണ്ടോളം പേര് കൊല്ലപ്പെട്ട വെടിവെപ്പിന് കാരണമായ സ്റ്റെര്‍ലൈറ്റ് കമ്പനിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് ബന്ധമുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി എംപി. ശമ്പളം കൈപ്പറ്റി വര്‍ഷങ്ങളോളം ചിദംബരം കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഇതിന്റെ മുഴുവന്‍ രേഖകളും കയ്യിലുണ്ട്.
വെടിവെപ്പിനെക്കുറിച്ച് കമ്പനിക്ക് വേണ്ടി ചിദംബരം വിശദീകരണം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖനന കമ്പനിയായ വേദാന്ത റിസോഴ്സസിന്റെ ഉപസ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്ഡസ്ട്ര്ീസ്. ആദ്യ യുപിഎ ഭരണകാലത്ത് ഒറീസയില്‍ വേദാന്തക്ക് വഴിവിട്ട് ഖനനാനുമതി നല്‍കിയത് വിവാദമായിരുന്നു. ചിദംബരത്തിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്ങ്വി കമ്പനിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: