കശ്മീര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിളിച്ചുവരുത്തിയത്. ആക്രമണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഷായെ അറിയിച്ചു.
പാക്ക് മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഇന്ത്യയുടെ നടപടി. ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു. ഇത് ദുഖകരവും അപലപനീയവുമാണ്, ഇത് കണ്ടു നില്‍ക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇനിയും പാക് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യയുടെ മറുപടി ഇതായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: