ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കര്‍ണാടക ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ കമ്മിഷന് സഞ്ജീവ് കുമാര്‍. ഒരിടത്തും വിവിപാറ്റ് മെഷിനുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് കുമാര്‍ അറിയിച്ചു.
വിവിപാറ്റ് മെഷീനുകള്‍ക്ക് എട്ടക്ക ബാര്‍ കോഡ് ഉണ്ടാവും. അവ തിരിച്ചറിയാന്‍ എളുപ്പമാണ്. മാല്‍ഗുഡിയില്‍ കണ്ടെത്തിയ പെട്ടികള്‍ക്ക് ബാര്‍ കോഡ് ഉണ്ടായിരുന്നില്ലെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. വിജയപുര ജില്ലയിലെ മാല്‍ഗുഡിയില്‍ ആളൊഴിഞ്ഞ ഒരു ഷെഡില്‍ എട്ട് വിവിപാറ്റ് മെഷീനുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ ഇലക്ഷന് കമ്മിഷന് പരാതി നല്‍കിയിരുന്നു. റോഡ് നിര്‍മാണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട മെഷീനുകള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: