കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ നിന്ന് ആരേയും ഒഴിവാക്കില്ലെന്നും തെളിവ് ലഭിച്ചാല്‍ എസ്പിയെയും പ്രതിയാക്കുമെന്നും പ്രോസിക്യുഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യുഷന് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സംരക്ഷിക്കാനാണു തന്നെ പ്രതിയാക്കിയതെന്ന് ദീപക്ക് ഹൈക്കോടതിയെ അറിയിച്ചു. എസ്പി തന്നെ വീട്ടില്‍നിന്നു വിളിച്ചുവരുത്തിയാണ് കേസില്‍ പ്രതിയാക്കിയത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ മര്‍ദിച്ചതെന്നും ദീപക്കിന്റെ അഭിഭാഷകന് കോതിയില്‍ വാദിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: