തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ന്യൂ മാഹി ഈച്ചിയിലെ യു.സി. ഷമേജി(36)നെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി സ്വദേശികളായ മുഹമ്മദ് ഫൈസല്‍, പി.സജീഷ്, കെ,രഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. മാഹി സ്വദേശികളായ ഷെബിന്‍ രവീന്ദ്രന്, എം.എം.ഷാജി, പളളൂര്‍ സ്വദേശി ലിജിന്‍ ചന്ദ്രന് എന്നിവരെയാണ് കഴിഞ്ഞ ആഴ്ച പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 7ന് രാത്രി പത്തോടെ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയാണ് ഷമേജിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ ഷമേജ് മരണപ്പെടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ എട്ടംഗ സംഘത്തിനെതിരെയാണ് കേസ്. കൊലപാതകം നടത്താന്‍ പ്രതികള്‍ എത്തിയത് ഇരുചക്രവാഹനങ്ങളിലാണെന്ന് കണ്ടെത്തിയിരുന്നു.
ബാബുവധത്തിന്റെ തിരിച്ചടിയാണ് ഷമേജ് വധമെന്നാണ് പോലീസ് കണ്ടെത്തല്‍. സിപിഎമ്മുകാരായ പ്രതികളെ പോലീസ് പിടികൂടാത്തതില്‍ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനിരിക്കെയാണ് അറസ്റ്റ് വിവരമെത്തിയത്.
പ്രതികള്‍ ഉപയോഗിച്ച ആയുധം ചെറുകല്ലായിലെ കുന്നിന് മുകളില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ മാഹി റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: