ലാഹോർ: ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ പേരിൽ പാക്കിസ്ഥാൻ അനുദിനം ലോകരാഷ്ട്രങ്ങൾക്കിടയിൽ നിന്നും കനത്ത വിമർശനങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഹാഫീസ് സയീദിനെ പടിഞ്ഞാറാൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റാൻ ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടാണ് പുറത്തിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയിൽ ബൊവൊ ഫോറാം ചർച്ചകൾക്കിടയിൽ ചൈനീസ് പ്രസിഡൻ്റ് സീ ജിൻപിങ് പാക്ക് പ്രധാനമന്ത്രി ഷാഹീദ് ഖാൻ അബ്ബാസിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്തു. ഹഫീസിനെ പൊതുജനശ്രദ്ധയിൽ നിന്നും മാറ്റാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് ജിൻപിങ് പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ മാധ്യമത്തോട് വെളിപ്പെടുത്തി.
ഹാഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി പാർട്ടി ആഗോള ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയോട് അടുത്ത നിൽക്കുന്നതായാണ് വിലയിരുത്തുന്നത്. ആറ് അമേരിക്കൻ പൗരന്മാരുൾപ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹാഫീസ് സയീദും ലഷ്കർ ത്വയ്ബയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
അടുത്തിടെ ഹാഫീസ് സയീദിനെ ലോകത്തെ പ്രധാനപ്പെട്ട ഭീകരരുടെ പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയിരുന്നു. ഇതിനു പുറമെ സയീദിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നവർക്ക് 2012ൽ 10 മില്ല്യൻ ഡോളർ പാരിതോഷികവും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: