തൂത്തുക്കുടി; വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനിക്കെതിരെ സമരം ചെയ്തവരെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നു. പലയിടങ്ങളിലും ഇന്നലെയും അക്രമം അരങ്ങേറി. ഇന്നലെ പുലര്‍ച്ചെ രണ്ടു പോലീസുകാര്‍ക്ക് വെട്ടേറ്റു.
അതിനിടെ കമ്പനിക്കുള്ള വൈദ്യുതി വിതരണം തമിഴ്നാട് സര്‍ക്കാര്‍ വിഛേദിച്ചു. വേണ്ടിത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന് കാട്ടിയാണ് വൈദ്യുതി വിഛേദിച്ചത്. പ്ളാന്റിന്റെ വിശദീകരണം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കമ്പനിയിലെ ചെമ്പുരുക്ക് പ്ളാന്റ പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. അനുമതി നല്കാന് നിര്‍ദ്ദേശിച്ചിരുന്ന പല മാനദണ്ഡങ്ങളും പാലിച്ചില്ലെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: