മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലെ ഒഴിവു വന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം.
തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റുകളില്‍ ബിജെപിയും ശിവസേനയും രണ്ടു സീറ്റുകള്‍ വീതം നേടി. എന്‍സിപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. ഗഡ്ചിരോളിയില്‍ നിന്ന് ഡോ. രാംദാസ് അംബേദ്ക്കറും അമരാവതിയില്‍ നിന്ന് പ്രവീണ്‍ പോറ്റെ പാട്ടീലുമാണ് ബിജെപിയില്‍ നിന്നും വിജയിച്ചത്.
ശിവസേനയുടെ സ്ഥാനാര്‍ഥികളായ നരേന്ദ്ര ദാരദെ, വിപ്ലാവ് ബജോരിയ എന്നിവര്‍ വിജയിച്ചു. ബീഡ്/ഒസ്മാനന്ബാദ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കോടതി വിധിയെ തുടര്‍ന്ന് തടഞ്ഞു വച്ചിരിക്കുകയാണ്. ഇവിടെ വോട്ടെണ്ണല്‍ പിന്നീട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: