പാനൂര്‍: കണ്ണൂരിന്റെ സംഘചരിത്രത്തില് സിപിഎം അക്രമത്തിനെതിരെ പൊരുതി നിന്ന് വീരമൃത്യൂവരിച്ച കര്‍മ്മധീരനായ സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്റെ 22-ാം ബലിദാനദിനം ഇന്ന് സമുചിതമായി ആചരിക്കും. ബിജെപി ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ 1996 മെയ്് 25 നാണ് സിപിഎം അക്രമിസംഘം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. സിപിഎം കാട്ടാളത്തം പാനൂര്‍ മേഖലയില്‍ സര്‍വ്വസീമകളും കടന്ന് ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ പോരാളിയായി പടനയിച്ച പന്ന്യന്നൂര്‍ ചന്ദ്രന് എന്നും സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം അവരിലൊരാളായി നിലകൊണ്ടു. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ പ്രശ്നപരിഹാരത്തിനു ആര്‍ക്കും ആശ്രയിക്കാവുന്ന വ്യക്തിത്വം. പാനൂര്‍ ബസ് സ്റ്റാന്റ് രൂപീകരണ വേളയില്‍ ചില പിന്തിരിപ്പന് ശക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ അന്നത്തെ എംഎല്‍എ കെഎം.സൂപ്പി സഹായത്തിനു വിളിച്ചതും അതിന് പരിഹാരമുണ്ടാക്കിയതും പന്ന്യന്നൂര്‍ ചന്ദ്രന്റെ പൊതു ഇടപെടല്‍ അടയാളപ്പെടുത്തുന്നു. ഇങ്ങിനെ മേഖലയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ചന്ദ്രേട്ടനായി മാറിയ നേതാവിന്റെ വളര്‍ച്ച സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഭീഷണിയുടെ ശരങ്ങള്‍ തൊടുത്തുവിട്ടപ്പോഴും നിര്‍ഭയനായി സിപിഎം ശക്തികേന്ദ്രങ്ങളിലെത്തി അവിടുത്തെ സംഘപ്രവര്‍ത്തകരെ കാണാനും ശാഖയില്‍ പങ്കെടുക്കാനും അദ്ദേഹം തെല്ലും മടികാട്ടിയില്ല. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് ചുമതലയില്‍ നിന്നും ബിജെപിയുടെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്കു പരിവര്ത്തിതമായിട്ടും എന്നും ശാഖയില്‍ എത്തുക എന്ന കഠിനവ്രതം മുടക്കാതിരുന്ന ആദര്‍ശത്തിന്റെ പൊന്ദീപമായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രന്. ആ തിരിനാളത്തെയാണ് സിപിഎം ഭീകരര്‍ കെടുത്തിക്കളഞ്ഞത്. ഒരു നാടിന്റെ ഉഗ്രശബ്ദമായും ശാസനയായും സ്നേഹമായും നിന്ന പൗരുഷത്തിന്റെ ആള്‍രൂപം ഇന്നും ഏവരുടെയും ഹൃദയത്തില്‍ കെടാതെ ശോഭയോടെ ജ്വലിച്ചു നില്ക്കുന്നു. കാലമുളള കാലംവരെ മായാതെ ആദര്ശപൂര്ത്തീകരണത്തിന് എന്നും വെളിച്ചമായി നമുക്ക് വഴികാട്ടിയായി ചന്ദ്രേട്ടന് ഉണ്ടാവുക തന്നെ ചെയ്യും.
ഇന്നു കാലത്ത് 8ന് പന്ന്യന്നൂരിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും,തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും. വൈകിട്ട് 5ന് പാനൂര്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: