ന്യൂദല്‍ഹി: കേന്ദ്രം നിയമനടപടികള്‍ ശക്തമാക്കിയതോടെ വമ്പന്‍ കമ്പനികള്‍ വായ്പാകുടിശിക അടച്ചുതുടങ്ങി. 2,100 ഓളം കമ്പനികള്‍ മൊത്തം 83,000 കോടി രൂപയാണ് കുടിശിക അടച്ചത്. പണമടച്ചില്ലെങ്കില്‍ പുതിയ പാപ്പര്‍ നിയമം നടപ്പാക്കുമെന്നും അതോടെ കമ്പനി തന്നെ സര്‍ക്കാരിന്റെ കൈയിലാകുമെന്നും വന്നതോടെയാണ് ഇവര്‍ കുടിശിക അടച്ചത്.
2,100 കമ്പനികളാണ് കുടിശിക അടച്ചു തീര്‍ത്തത്. ഇവര്‍ എല്ലാം ചേര്‍ന്ന് അടച്ച തുക 83,000 കോടി വരും. പണമെടുത്ത് കമ്പനി ഉടമകള്‍ മുങ്ങുന്നത് തടയാന്‍ ഇതുവഴി സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: