ഇസ്ലാമാബാദ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ആറിഞ്ച് അകലം പാലിക്കണമെന്ന് പാക്കിസ്ഥാന് യൂണിവേഴ്സിറ്റി. വാഴ്സിറ്റിയുടെ നോട്ടീസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇസ്ലാമാബാദ് ആസ്ഥാനമായ ബഹ്റിയ യൂണിവേഴ്സിറ്റിയാണ് അവരുടെ ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ യൂണിവേഴ്സിറ്റികളില്‍ വിവാദ നോട്ടീസ് നല്‍കിയത്.
എല്ലാ വകുപ്പുതല മേധാവികളും സെക്യൂരിറ്റികളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ആറിഞ്ച് അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതുപോലെ തന്നെ നിര്‍ബന്ധമായും പരസ്പരം സ്പര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷാനടപടികളുമുണ്ടായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് റദ്ദാക്കണമെന്ന് ഫെഡറേഷന് ഓഫ് ഓള് പാക്കിസ്ഥാന് യൂണിവേഴ്സിറ്റീസ് അക്കാദമിക് സ്റ്റാഫ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നോട്ടീസിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഇസ്ലാമാബാദ് വസ്ത്രധാരണത്തിന് മാനദണ്ഡമേര്പ്പെടുത്തിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: