കാസര്‍കോട്: കാസര്‍കോട് അഡൂരിലെ ഒരു സമുദായം വവ്വാലുകള്‍ ഒരു ഭീകരജീവിയല്ലെന്നാണ് കരുതുന്നത്. വവ്വാലുകളെ പിടികൂടി കറിവെച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന ആചാരം വര്‍ഷങ്ങളായി ഇവിടെ തുടര്‍ന്ന് വരുന്നുണ്ട്. അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികളുടെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം നടത്തി വരുന്നത്.
മൂന്ന് ഗുഹകളില്‍ നിന്നായി 50 ലേറെ ആളുകള്‍ ഗുഹകളിലിറങ്ങിയും അല്ലാതെയും വവ്വാലുകളെ പിടികൂടുന്നു. ചൂരിമുള്ള് എന്ന മുള്ചെടി കൊണ്ട് പ്രത്യേകം വടിയുണ്ടാക്കിയാണ് ഇവയെ പിടികൂടുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് മുമ്പ് കുളിച്ചു ശുദ്ധിവരുത്തി ദേവിക്ക് കോഴിയും ദക്ഷിണയും വെച്ചാണ് ഇവര്‍ വവ്വാലുകളെ പിടികൂടാനിറങ്ങുന്നതെന്ന് സമുദായ അംഗങ്ങള്‍ പറയുന്നു.
പിടികൂടുന്ന വവ്വാലുകളില്‍ കുറച്ച് കറിവെച്ച് ദേവിക്ക് പ്രസാദമായി വിളമ്പിയ ശേഷം ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നല്ക്ക സമുദായത്തില്‍പെട്ടവര്‍ക്കും മുകേര സമുദായത്തില്‍പെട്ടവര്‍ക്കുമാണ് വവ്വാലുകളെ പിടിക്കാനുള്ള അവകാശമുള്ളത്. വവ്വാലുകളെ കിട്ടിയില്ലെങ്കില്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന ദേവി കോപിച്ചിരിക്കുകയാണെന്നാണ് വിശ്വാസമെന്ന് സമുദായമൂപ്പന് കുഞ്ഞകലൈപ്പാടി പറയുന്നു. നിപ വൈറസ് മൂലമുള്ള പനി പടരുമ്പോഴാണ് കാസര്‍കോട്ട് കാലങ്ങളായി തുടരുന്ന ആചാരങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: