കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ എസ്ഐയായിരുന്ന ദീപക്ക് നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ശ്രീജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിലും ഇയാളുടെ മരണത്തിലും തനിക്ക് പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക്ക് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രതി ചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ദീപക്ക് മര്‍ദ്ദിച്ചെന്ന് സാക്ഷിമൊഴിയുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ആരെയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. സാക്ഷിമൊഴികളും കേസ് ഡയറിയും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: