ബര്‍ലിന്‍: ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ക്ക് ലോകകപ്പില്‍ കളിക്കാനാകുമെന്ന് മുഖ്യ പരിശീലകന് ജവോച്ചിം ലോ. സപ്തംബറില്‍ ശസ്ത്രക്രിയയ്ക്ക് വിനേയനായ ന്യൂയര്‍ ഇതുവരെ കളിക്കളത്തിലിറങ്ങിയിട്ടില്ല.
ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ കീപ്പറായ ന്യൂയറെ ലോകകപ്പിനുള്ള സാധ്യതാ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കും മുമ്പ് മത്സരപരിചയം നേടേണ്ടതുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന ജര്‍മന്‍ കപ്പ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്ക് ന്യൂയറെ കളിപ്പിച്ചില്ല.
ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയ, സൗദി അറേബ്യ എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ന്യൂയര്‍ക്ക് കളിക്കാനാകും.
ബ്രസീലിലെ ലോകകപ്പില്‍ ജര്‍മനിയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച ന്യൂയര്‍ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. മൂന്നാഴ്ചയായി ന്യൂയര്‍ പരിശീലനത്തിലാണ്.
കായികക്ഷമത തെളിയിച്ചാലേ ന്യൂയര്‍ക്ക് അവസാന ടീമില്‍ ഇടം നല്‍കൂ. ബെഞ്ചിലിരിക്കാനുള്ള ക്യാപ്റ്റനായി അദ്ദേഹത്തെ റഷ്യയിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശ്യമില്ലെന്ന് കോച്ച് വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പിന്റെ ഗ്രൂപ്പ്് എഫിലാണ് മത്സരിക്കുക. ദക്ഷിണ കൊറിയ, മെക്സിക്കോ, സ്വീഡന് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: