തൂത്തുകുടി: പോലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനബന്ദിന് ആഹ്വാനം ചെയ്തു. വെടിവപ്പ് നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി, മുഖ്യമന്ത്രിയുടെ രാജി, വിഷയം സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ബന്ദ്.
ബന്ദിന്റെ ഭാഗമായി ജില്ല ആസ്ഥാനങ്ങളില്‍ സര്‍വ്വ കക്ഷി പ്രതിഷേധവും സംഘടിപ്പിക്കും. റോഡ്, റെയില്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചേക്കും. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ തൊഴിലാളി സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം സ്റ്റെര്‍ലൈറ്റ് പദ്ധതിയുടെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: