കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖല്പമന്ത്രി മമതാ ബാനര്‍ജിയു പാര്‍ട്ടി രാഷ്ട്രീയത്തില്‍ എതിരാണ്. പരസ്പര വിമര്‍ശനത്തിന് രണ്ടുപേരും മടിക്കാറുമില്ല. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ അവര്‍തമ്മിലുള്ള കൂടിക്കാഴ്ച എങ്ങനെയാവുമെന്ന് പലര്‍ക്കും കൗതുകമായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കുന്ന ചടങ്ങിന് അതിന്റേതായ ഔദ്യോഗികതയുണ്ടായിരുന്നു. അന്തസുണ്ടായിരുന്നു, സൗഹാര്‍ദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മാന്യതയുണ്ടായിരുന്നു.
ശാന്തിനികേതനില്‍ വിശ്വ ഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദിയെത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുഖ്യാതിഥിയാണ്.
ശാന്തിനികേതനില്‍ ഹെലിപാഡില്‍ പ്രധാനമന്ത്രി ഇറങ്ങി. അവിടെ കാത്തുനിന്ന ജനങ്ങളെ കൈയുയുര്ത്തി അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഹെലി പാഡിലേക്ക് വരുന്നത് കണ്ട മോദി കാത്തുനിന്നു. മുന്നോട്ട് നടന്ന് മമതയെ സ്വീകരിക്കാന്‍ തയാറായിനിന്നു. മുഖ്യമന്ത്രി വരുന്ന വഴിയില്‍ മലിന ജലം കണ്ട്, വഴി മാറിവരാന്‍ മോദി നിര്‍ദ്ദേശിച്ചു. അടുത്തെത്തിയ മുഖ്യമന്ത്രി കൈകൂപ്പി, ശിരസുനമിച്ച് അഭിവാദ്യം ചെയ്തു. ഷാള്‍ അണിയിച്ച്, പൂച്ചെണ്ട് സമ്മാനിച്ച് മമതയും കൈകൂപ്പി. ഒന്നോ രണ്ടോ വാക്കുകളില്‍ സൗഹാര്‍ദ്ദം പറഞ്ഞ്, പ്രധാനമന്ത്രി ഔദ്യോഗിക വാഹനത്തില്‍ വിശ്വഭാരതി സര്‍വകലാശാലയിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: