ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ സഹായ ഫണ്ടില്‍നിന്ന് ഒന്നരക്കോടി കബളിപ്പിച്ച കേസില്‍ വ്യാജ എന്‍ജിഒ നടത്തുന്ന ടീസ്റ്റ സെറ്റില്‍വാദ് അറസ്റ്റിലായേക്കും. കേസില്‍ ടീസ്റ്റ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അഹമ്മദാബാദ് പ്രത്യേക സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു.
ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ കെട്ടിച്ചമച്ച കേസുകളുമായി പ്രക്ഷോഭം നടത്തിവരുന്ന ടീസ്റ്റയോടൊപ്പം ഇപ്പോള്‍ പഴയ സുഹൃത്തുക്കള്‍ പലരുമില്ല.
2010 മുതല്‍ 2013 വരെ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പില്‍നിന്ന് സബ്രംഗ് ട്രസ്റ്റ് എന്ന തട്ടിപ്പു സംഘടന വഴി 1.4 കോടി രൂപയാണ് കൈക്കലാക്കിയത്. ഗുജറാത്തില്‍ ജനങ്ങള്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ വാങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വിഭാജന പ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തം ആഡംബരങ്ങള്ക്കുമാണ് ചെലവഴിച്ചതെന്ന് ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ജഡ്ജ് പി.ജെ. തമാകിവാലാ ജാമ്യാപേക്ഷ തള്ളിയത്.
എന്‍ജിഒയ്ക്ക് അനുവദിച്ച പണം മറ്റാവശ്യങ്ങള്‍ക്ക് ചെലവിട്ടുവെന്ന് ആരോപിച്ച് സെതില്വാദിനൊപ്പം സബ്രംഗില് പ്രവര്‍ത്തിച്ചിരുന്ന റായീസ് ഖാന് പഠാനാണ് പരാതിപ്പെട്ടത്. സെതില്വാദിനൊപ്പം ഭര്‍ത്താവ് ജാവേദി ആനന്ദും വ്യാജ ഇടപാടുകളില്‍ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പണ തട്ടിയതും തെളിവു നശിപ്പിച്ചതുമടക്കം കുറ്റങ്ങള്‍ക്കാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: