തളിപ്പറമ്പ്: ലോറിയും ബൈക്കും കൂട്ടിയിട്ട് യുവാവിന് ദാരുണാന്ത്യം. കുപ്പം സ്വദേശിയും ചിതപ്പിലെപൊയിലില്‍ താമസക്കാരനുമായ സി.പി.ഉമ്മര്‍കുട്ടി(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെ ഏഴാംമൈലില്‍ ഹബീബ് റഹ്മാന് സ്മാരക സൗധത്തിന് സമീപത്തായിരുന്നു അപകടം. പരേതനായ ഇബ്രാഹിംകുട്ടി-സി.പി.ആമിന ദമ്പതികളുടെ മകനാണ്. മുസ്തഫ ഏക സഹോദരന്.
കാര്‍പ്പറ്റ് ഡക്കറേഷന് ജോലിക്കാരനായ ഉമ്മര്‍കുട്ടി കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുമ്പോള്‍ പിന്നാലെ വന്ന ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. ലോറിയിടിച്ച് റോഡില്‍ തെറിച്ചുവീണ ഉമ്മര്‍കുട്ടിയുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങി തലച്ചോര്‍ ചിതറിയ നിലയിലായിരുന്നു. അപകടസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് മൃതദേഹം സ്ഥലത്തുനിന്നും നീക്കം ചെയ്തത്. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം പതിനൊന്നോടെ കുപ്പം മുക്കുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: