പയ്യന്നൂര്‍: എട്ടിക്കുളത്ത് കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തഖ്വ പള്ളിയില്‍ സംഘര്‍ഷം. പളളിയില്‍ നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലെ കിണറുകളില്‍ ഒഴുകിയെത്തുന്നത് മൂലം കിണറുകളിലെ വെള്ളം കുടിക്കാനോ മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം മലിനമായിരിക്കുകയാണെന്നും ഇതിന് പരിഹാരം കണ്ട ശേഷമേ ഈ പള്ളിയില്‍ ജുമുഅ നിസ്കാരം നടത്താവുയെന്നുമുളള ഒരു വിഭാഗത്തിന്റെ ആവശ്യമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇതിനെ തുടര്‍ന്ന് ഇന്നലെ ജുമാനമസ്ക്കരത്തിനെത്തിയവര് തമ്മില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു.
കൂടുതല്‍ ആളുകള്‍ പളളിയിലെത്തുമ്പോള് മാലിന്യ പ്രശ്നം കൂടുതല്‍ വഷളാവാന്‍ ഇടയാക്കുമെന്നുമുള്ള കാര്യം സംസാരിക്കുന്നതിന് ബന്ധപ്പെട്ട ആളുകളെ കാണുന്നതിന് പള്ളിയിലെത്തിയ സമീപ വീടുകളിലെ സ്ത്രീകളെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പുറത്തു നിന്നെത്തിയ അമ്പതോളം വരുന്നസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി മൂന്ന് സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞെ വെള്ളിയാഴ്ച ഈ പള്ളിയില്‍ പുതുതായി പുറമെ നിന്നും ആളുകളെ കൊണ്ടുവന്ന് ജുമുഅ ആരംഭിക്കാനുള്ള നീക്കം എട്ടിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇന്നലെ ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും പൂര്‍ണ്ണമായും എതിരായിരുന്നിട്ടും സംഘര്‍ഷം ഉണ്ടാവുമെന്നറിഞ്ഞിട്ടും നൂറുക്കണക്കിനു പോലീസുകാരെ വിന്യസിച്ച് പുറമെ നിന്നും വാഹനങ്ങളില്‍ ആളെ എത്തിച്ച കാന്തപുരം വിഭാഗം ജുമുഅ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: