പാനൂര്‍: രണ്ടു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. പന്ന്യന്നൂര്‍ ചന്ദ്രന് ബലിദാന ദിനത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
24 മാസങ്ങള്‍ക്കുളളില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതില്‍ 11 എണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. എന്നിട്ട് അവകാശപ്പെടുകയാണ് ക്രമസമാധാനം ഭദ്രമെന്ന്. സ്ത്രീസുരക്ഷയില്‍ മികവ് തെളിയിച്ചൂവെന്ന പൊളളത്തരം, വിദേശ വനിത അടക്കമുളളവരുടെ ദാരുണ മരണത്തെ മറച്ചുവെച്ചാണ് സിപിഎം പ്രചരിപ്പിക്കുന്നത്. പോലീസ് സേന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ്. എന്നാല്‍ സംസ്ഥാനത്ത് പോലീസ് സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പോലീസ് അസോസിയേഷന് സമ്മേളനങ്ങള്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ പടുത്തുയര്‍ത്തി ഇക്വിലാബ് വിളിക്കാനുളള വേദിയാക്കി മാറ്റിയിരിക്കുകയാണെന്നും പനിക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണെന്നും എം.എസ്.കുമാര്‍ പറഞ്ഞു.
ആശയപോരാട്ടത്തിനു പകരം ആയുധപോരാട്ടമാണ് സിപിഎം നടത്തുന്നത്. ഇത് പാര്‍ട്ടിയുടെ അവസാന കളിയാണ്. ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തിലേറിയ സിപിഎം കേരളത്തില്‍ നിന്നും തന്നെ അവസാനത്തെ സിപിഎം മന്ത്രിസഭയും ഉണ്ടാകും. അത് പിണറായി വിജയനിലൂടെ നമുക്ക് കാണാമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. വി.പി.സുരേന്ദ്രന്, വി.പി.ബാലന്, രാജേഷ് കൊച്ചിയങ്ങാടി, എ.സജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: