പിലാത്തറ: സാമൂഹ്യസാംസ്കാരികആയുര്വ്വേദആതുര സേവന രംഗത്ത് സക്രിയ സാന്നിദ്ധ്യമായ വെദിരമന വിഷ്ണു നമ്പൂതിരി അറുപതാം പിറന്നാളിന്റെ നിറവില്‍. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഒരുക്കുന്ന ഷഷ്ഠ്യാബ്ദ പൂര്‍ത്തി സൗഹൃദ സംഗമം നാളെ പുറച്ചേരി കേശവ തീരം ആയുര്വ്വേദഗ്രാമത്തില് നടക്കും.
ആയുര്‍വ്വേദ ബ്രാഹ്മണ പാരമ്പര്യകുടുംബത്തില് ജനിച്ച വിഷ്ണുനമ്പൂതിരി ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തയ്യല്‍ ജോലി, മരപ്പണി എന്നിവയിലിറങ്ങി. തുടര്‍ന്ന് തേനീച്ച വളര്‍ത്തലില്‍ മുഴുകുകയും അതിന്റെ പ്രചാരകനായി നിരവധി പേരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. തേനീച്ചകളെ മുഖത്ത് വളര്‍ത്തി അദ്ദേഹം നടത്തിയ പ്രദര്ശനയജ്ഞങ്ങള് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. പാരമ്പര്യ ആയുര്‍വേദത്തിന്റെ വഴിയെ തിരിഞ്ഞ നമ്പൂതിരി പയ്യന്നൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ഔഷധശാല നടത്തി വരുന്നു.
പുറച്ചേരിയിലെ തറവാട്ട് ഭൂമിയില്‍ കേശവതീരം ആയുര്‍വ്വേദഗ്രാമം എന്ന പേരില്‍ ചികിത്സാലയും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും വിഷ്ണുനമ്പൂതിരിയുടെ കര്‍മ്മമണ്ഡലത്തില്‍ പ്രധാനമാണ്.
ഞായറാഴ്ച 2.30 ന് സൗഹൃദ സംഗമം ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷത വഹിക്കും. ഡോ: വി.ജയരാജന് പൊന്നാട അണിയിക്കും. തുടര്‍ന്ന് ഫോക് ലാന്റിന്റെ സന്താനഗോപാലം കഥകളി അരങ്ങേറും.
പത്രസമ്മേളനത്തില്‍ എം.അനില്‍കുമാര്‍, കെ.ഹരിദാസ്, പി.കെ.രാമദാസ് നായര്‍, വി.എം.രാധാകൃഷ്ണന്, സുരേഷ് ഫോക്ലാന്റ്, രാമകൃഷ്ണന് കണ്ണോം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: