സേറം/നേപാള്‍: രണ്ടു നാള് മുമ്പ് കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കി ഇന്ത്യക്കാരന് അര്ജുന് വാജ്പേയിയെന്ന 24 കാരന് നേടിയതൊരു അപൂര്‍വ്വ ബഹുമതി. 8,000 അടി ഉയരത്തിലുള്ള ലോകത്തെ സുപ്രധാന ആറു കൊടുമുടികള്‍ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അര്ജുന്.
പക്ഷേ പത്താം വയസ്സില്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ പര്വ്വതാേരാഹണ ‘ഗ്രാന്റ് സ്ലാം’ ദൗത്യം ഇവിടെ തീരുന്നില്ല. ഇനിയുമുണ്ട് കീഴടക്കാന്‍ എട്ടു കൊടുമുടികള്‍. 2010ല്‍ പതിനാറാമത്തെ വയസ്സിലാണ് അര്ജുന് എവറസ്റ്റ് കീഴടക്കിയത്. മൗണ്ട് മനാസ്ലു, ലോട്സെ, മക്കാലു, ചോ ഒയു എന്നിവയാണ് അര്ജുന് കീഴടക്കിയ മറ്റു കൊടുമുടികള്‍.
ഏപ്രില്‍ 26നാണ് അര്ജുന് 8,586 മീറ്റര്‍ ഉയരത്തിലുള്ള കാഞ്ചന്‍ജംഗ കയറാനാരംഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 8.05ന്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അഡ്വാന്‍സ്ഡ് ബെയ്സ് ക്യാമ്പില്‍ നിന്ന് തിരികെയെത്തിയത് മെയ് 24ന്.
മൗണ്ടന്‍ ഡ്യൂ ഇന്ത്യയുടെ ‘റിസ്ക് ടെയ്ക്കേഴ്സ് ഒഫ് ഇന്ത്യ’ യുടെ ഭാഗമായാണ് അര്ജുന്, കാഞ്ചന്‍ജംഗ പര്‍വ്വതാരോഹണത്തിന് തുടക്കമിട്ടത്. 5,400 അടി ഉയരത്തിലുള്ള അഡ്വാന്‍സ്ഡ് ക്യാമ്പില്‍ നിന്നായിരുന്നു തുടക്കം. ഷേര്പ്പകളുടെയും മറ്റു പര്‍വ്വതാരോഹകരുടെയും കൂട്ടായ്മയാണ് തന്റെ വിജയം എളുപ്പമാക്കിയതെന്ന് അര്ജുന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: