സ്റ്റോക്ക്ഹോം: മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ലോകകപ്പില്‍ ഒരു സാധ്യതയുമില്ലെന്ന് ഡെന്മാര്ക്ക് കോച്ച് ഏയ്ജ്.
യാതൊരു പ്രത്യേകതയുമില്ലാത്ത ടീമാണ്. സിനദിന്‍ സിദാനെപ്പോലെ ടീമിനെ നയിക്കാന്‍ ശക്തരായവര്‍ ഇല്ല. ഈ ടീമില്‍ എനിക്ക് ഒരു വിശ്വാസവുമില്ലെന്ന് ഏയ്ജ് ഡാനിഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
റഷ്യയില്‍ ഫ്രാന്‍സ് ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഡെന്മാര്ക്ക് മത്സരിക്കുന്നത്. ഫ്രാന്‍സിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയേയും ഏയ്ജ് വിമര്‍ശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ തലമുടിയില്‍ നീലയും വെളുത്ത ചായവുമടിച്ചാണ് പോള്ഗ്ബ കളിച്ചത്. ഞങ്ങള്‍ക്കെതിരായ മത്സരത്തില്‍ ചുവപ്പും വെള്ളചായവുമടിച്ചാകും അയാള്‍ കളിക്കളത്തിലിറങ്ങുക. അയാള്‍ മുടിയെക്കുറിച്ചുമാത്രമാണോ ചിന്തിക്കുന്നതെന്ന് ഏയ്ജ് ചോദിച്ചു.
ലോകകപ്പില്‍ ഡെന്മാര്ക്ക് മികവ് കാട്ടുമെന്ന് ഏയ്ജ് പറഞ്ഞു. നോര്‍വീജിയക്കാരനായ ഏയ്ജ് മൂന്ന് വര്‍ഷമായി ഡെന്മാര്ക്കിനെ പരിശീലിപ്പിച്ചുവരുകയാണ്. േപ്ല ഓഫില്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡെന്മാര്ക്ക് ലോകകപ്പിന് യോഗ്യത നേടിയത്.
മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, പെറു, ഓസ്ട്രേലിയ എന്നി ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ഡെന്മാര്ക്ക് മത്സരിക്കുന്നത്. ജൂണ്‍ 26 ന് ഡെന്മാര്ക്ക് ഫ്രാന്‍സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: