മുംബൈ: മേകുനു ചുഴലിക്കാറ്റിനെ തുടര്ന്ന്ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്കി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്നിര്ദേശിച്ചിട്ടുണ്ട്. അറബികടലില്‍ വലിയ തിരമാലകള്ക്ക്സാധ്യതയുള്ളതിനാലാണ്കടലില് ഇറങ്ങരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ കേരളത്തിലും കനത്ത മഴക്ക്സാധ്യതയെന്നാണ്കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളില്‍ 21 സെ.മി വരെ മഴയുണ്ടാകാനാണ്സാധ്യത. ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലമ്പാതകളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങള്‍ മെകുനുവിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്.
ഏതാണ്ട് എണ്‍പതിനായിരത്തിലധികം മലയാളികളാണ്ചുഴലിക്കാറ്റും മഴയും ബാധിച്ച ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല, സദാ, തുംറൈത്ത്, മിര്ബാത്ത്പ്രദേശങ്ങളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലുമായി ഉള്ളത്. മലയാളി സമൂഹത്തിലെ അംഗങ്ങള്‍ ആരും അപകടത്തില്‍പെട്ടതായി വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: