സാവോ പോളോ: ബ്രസീലിലെ കുട്ടികളുടെ ജയിലിലുണ്ടായ കലാപത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു. സെല്ലുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജയിൽവാസികളുടെ കട്ടിലുകൾക്ക് തീയിടുകയായിരുന്നു. ബ്രസീലിലെ ഗോയന്സ നഗരത്തിലെ കുട്ടികളുടെ ജയിലിലാണ് സംഭവം.
ജയിലിലെ ചില കുട്ടികളെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് അധികൃതര്‍ മാറ്റാനൊരുങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ജയിലില്‍ 50 പേരെ മാത്രം പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളു. പക്ഷേ 80 മുതല്‍ 90 കുട്ടികളെ വരെ ഇവിടെ പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: