ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ താരശോഭയില്‍ ബിജെപി. നടനും എംപിയുമായ സുരേഷ് ഗോപിയായിരുന്നു സൂപ്പര്‍ താരം. രാവിലെ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്പിള്ളയ്ക്കൊപ്പം തുറന്ന വാഹനത്തില്‍ ആരംഭിച്ച പ്രചരണയാത്ര അവസാനിച്ചത് ആവേശം കൊട്ടിക്കയറിയ വൈകുന്നേരത്ത്.
രാവിലെ 10.30ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓപീസിനുമുന്നല് നിന്നാണ് സുരേഷ്ഗോപിയും ശ്രീധരന്‍പിള്ളയും നയിച്ച റോഡ് ഷോ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ, കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിയമസഭയിലേക്ക് രണ്ടാമത്തെ എന്‍ഡിഎ എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ചരിത്ര നിയോഗമാണ് ചെങ്ങന്നൂരിലെ ജനതയ്ക്ക് കൈവന്നിരിക്കുന്നത്.
വരാന്‍പോകുന്ന താമരക്കാലത്തിന്റെ ദിശാസൂചിയാകണം ചെങ്ങന്നൂരിലെ എന്‍ഡിഎ വിജയമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അനൗണ്‍സ്മെന്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ചെങ്ങന്നൂരിന്റെ മനസ്സറിഞ്ഞ് താരപ്രഭയില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്ഷോ. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെയും കടന്നുപോയ പ്രചരണയാത്രയെ കാണാനും വരവേല്‍ക്കാനും നിരത്തുവക്കില്‍ ആയിരങ്ങള്‍ തടിച്ചുകൂടി.
താരനായകനെ കാണാന്‍ ഓടിക്കൂടിയവരെയൊക്കെ കൈവീശിക്കാട്ടിയും ആശംസകള്‍ അഭ്യര്‍ത്ഥിച്ചും സുരേഷ് ഗോപി പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തു. വോട്ട് നാടിന് വേണ്ടിയാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശ്രീധരന്പിള്ളച്ചേട്ടന്റെ സമര്‍പ്പിത ജീവിതവും നാടിനുവേണ്ടിയുള്ള പ്രവര്‍ത്തനവും കണ്ടറിഞ്ഞ് എല്ലാവരും താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.
കാരക്കാട്, കൊഴുവല്ലൂര്‍, കല്യാത്ര, കോടുകുളഞ്ഞി, പെണ്ണുക്കര, ചെറിയനാട് പടനിലം, പുലിയൂര്, കാടമ്മാവ്, എണ്ണയ്ക്കാട്, ചെന്നിത്തല, മാന്നാര്‍, ബുധനൂര്‍, പാണ്ടനാട്, മുണ്ടന്‍കാവ്, കല്ലിശ്ശേരി, തിരുവന്‍വണ്ടൂര്‍ പ്രദേശങ്ങളിലെ ഉജ്ജ്വല വരവേല്പിന് ശേഷമാണ് യാത്ര നഗരത്തിന് ആവേശമായി കലാശക്കൊട്ടിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: