ന്യൂദല്‍ഹി: ഒന്നര വര്‍ഷം മുന്‍പ് ജമ്മുകശ്മീരിലെ നഗ്രോത്ത സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. രണ്ട് ഒാഫീസര്‍മാര്‍ അടക്കം നിരവധി സൈനികര്‍ വീരമൃത്യു വരിച്ച സംഭവം മൗലാന മസൂദ് അസറിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തത്.
കുപ്വാര സ്വദേശി സെയ്ദ് മുനീര്‍ ഉള് ഹസന് ക്വാദ്രി അറസ്റ്റിലായതോടെയാണ് അന്നത്തെ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്. മൂന്നു ഭീകരരാണ് 2016 നവംബര്‍ 29ന് കരസേനാ ക്യാമ്പ് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: