തിരുവനന്തപുരം: കേരളത്തില്‍ ഗോത്രവര്ഗക്കാര്ക്കുമേല് കൊലപാതകങ്ങളും പീഡനങ്ങളും ഭൂമി കൈയേറ്റങ്ങളും നടക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് വി.മുരളീധരന് എംപി പറഞ്ഞു. ഗോത്രവര്ഗക്കാര്ക്കുമേലുള്ള കൊലപാതകങ്ങളും ഭൂമികൈയേറ്റങ്ങളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗോത്രവര്ഗസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും പുരോഗതി നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഗോത്രവര്‍ഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്നത്. തിരുവനന്തപുരത്തെ പല ഗോത്രവര്ഗമേഖലകളും ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷനുകളില്‍ പോലും ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, വിവേചനപരമായാണ് പെരുമാറുന്നത്.
ഞാറനീലിയില്‍ 45 ആദിവാസികള്‍ ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പട്ടികവിഭാഗമന്ത്രി എ.കെ.ബാലന് നിയമസഭയില്‍ ഉറപ്പുനല്‍കിയിട്ടും പിന്നീട് ഇതിനെക്കുറിച്ച് ഒരു നടപടിയും ഉണ്ടായില്ല. ഭുവനേന്ദ്രന് കാണിയുടെ മരണത്തിന് പിന്നിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവരായിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ ഭരിക്കുന്നവരും നേരത്തെ ഭരിച്ചവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
ആദിവാസി മഹാസഭാ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി, ദേശീയ ആദിവാസി ഫെഡറേഷന് വൈസ് പ്രസിഡന്റ് ബാലന് പൂതാടി, കേരള ഉള്ളാള മഹാസഭ ജനറല്‍ സെക്രട്ടറി വി.എം.ശശി, കേരള ആദിവാസി ഫോറം സെക്രട്ടറി ചിത്ര എം.ആര്, കേരള ആദിവാസി ഐക്യവേദി പ്രസിഡന്റ് കെ. രാമു, ആദിവാസി ദ്രാവിഡ സാംസ്കാരിക സഭ സെക്രട്ടറി കെ. സോമന്, നാഷണല്‍ ട്രൈബ്സ് ഫ്രണ്ട് കമ്മിറ്റി അംഗം ടി.ഐ. ലീല, മുരളീധരന് കാണി, ഉദയകുമാര്‍, ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇതുസംബന്ധിച്ച് വി. മുരളീധരന് നിവേദനം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: