കട്ടക്ക്: കള്ളപ്പണത്തിനും,അഴിമതിക്കുമെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് പല കൊടിക്കീഴില്‍ നിന്നവരെ ഒരു വേദിയില്‍ ഒരുമിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.5000 കോടിയിലേറെ രൂപയുടെ അഴിമതി കാട്ടിയവര്‍ ഒരുമിക്കുന്നത് നാടിനെയോ ,ജനങ്ങളെയോ രക്ഷിക്കാനല്ല,സ്വന്തം കുടുംബങ്ങളെ രക്ഷിക്കാനാണ്.സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്‍ ഡി എ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കട്ടക്കില്‍ നടന്ന ആഘോഷറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു വേണ്ടി ജീവന് നല്കിയ സുഭാഷ് ചന്ദ്ര ബോസിനെ പോലെയുള്ള ഒട്ടേറെ നേതാക്കന്മാര്ക്ക് ജന്മം നല്കിയ കട്ടക്കിന്റെ മണ്ണില്‍ ,അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമര്പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം .ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വികസന സാഹചര്യങ്ങള്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെയാണ് മാറിയത്.ഇന്ന് രാജ്യം അരക്ഷിതാവസ്ഥയില്‍ നിന്ന് പ്രതീക്ഷകളിലേക്ക് കുതിക്കുകയാണ്,കഴിവുറ്റ ഒരു ഭരണത്തിന് കീഴിലാണ് ഇന്ന് ഇന്ത്യ.
നിങ്ങള്‍ തന്ന ശക്തിയിലാണ് 20 സംസ്ഥാനങ്ങളില്‍ ഇന്ന് ബിജെപി അധികാരത്തിലിരിക്കുന്നത്.ഇന്ന് രാജ്യത്തുടനീളം ബിജെപിക്ക് 1500 ലേറെ അസംബ്ലി അംഗങ്ങളുണ്ട്.ഇത് നേതാക്കളുടെ വിജയമല്ല. ജനങ്ങളുടെ വിജയമാണ്.അമ്മമാരുടെ വിജയമാണ്.ബേട്ടീ ബച്ചാവോ-ബേട്ടീ പഠാവോ എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ വിജയമാണ്.സ്ക്കില്‍ ഇന്ത്യ,മുദ്രാ യോജന പദ്ധതിയില്‍പെട്ട ഓരോ യുവാക്കളുടെയും വിജയമാണ്,കര്‍ഷകരുടെ വിജയമാണ്.
രാജ്യത്തിന് പ്രതിബദ്ധതയുളള ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകില്ല.അങ്ങനെയുള്ള സര്‍ക്കാരുകളാണ് സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്.അവര്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള വാഗ്ദാനങ്ങള്‍ പോലും പാലിക്കാന്‍ സാധിക്കും.അത്തരം സര്‍ക്കാരുകള്‍ ബിനാമി ഉടമസ്ഥാവകാശം, ശത്രു സ്വത്ത് സംബന്ധിച്ച ബില്‍ എന്നിവ കൊണ്ടുവരും.
മുന്‍പ് ഇവിടെയുണ്ടായിരുന്നത് റിമോര്‍ട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ,കാബിനറ്റ് പുറത്ത് എടുക്കുന്ന തീരുമാനങ്ങള്‍, മന്ത്രിമാര്‍ക്കുള്ള സന്ദേശങ്ങള്‍ പോലും ഇ മെയിലുകളാണ്,അത്തരം അവസ്ഥകള്‍ മാറിക്കഴിഞ്ഞു.കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ 3000 റെയ്ഡ്കളിലൂടെ വെളിപ്പെടുത്താത്ത കോടികണക്കിന് ആസ്തികളാണ് കണ്ടെത്തിയത്.അത്തരം അഴിമതികള്‍ക്കെതിരെ കണ്ണടയ്ക്കാത്തതുകൊണ്ടാണ് പല മുന്‍ മുഖ്യമന്ത്രിമാരും ഇന്ന് ജയിലുകളില്‍ അന്തിയുറങ്ങുന്നത്.
ഇവിടെ ഭൂരിഭാഗം ജനങ്ങള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല. ഒന്നും പൂര്‍ണ്ണമാകാത്ത അവസ്ഥ. ഇവരാരും സബ്കാ സാഥ് സബ്കാ വികാസ് എന്ന നയം കണ്ടതേയില്ല.എല്ലാത്തിനും പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍ ചിലര്‍ അതിനെ കമ്മ്യൂണലിസം എന്ന് പറയുന്നു.പൂര്‍ത്തീകരിക്കാന്‍ ഇനിയും നിരവധി കാര്യങ്ങള്‍ ബാക്കിയുണ്ട്. അതിന് ബിജെപിക്ക് മുന്നില്‍ വീണ്ടും ശക്തി പകരാന്‍ ജനങ്ങള്‍ ഉണ്ടാകണം.125 കോടി ജനതയും ഉണ്ടാകണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: