ഇടുക്കി: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 20 ശതമാനം അധിക വേനല്‍മഴ. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കുറഞ്ഞപ്പോള്‍ മറ്റ് ജില്ലകളില്‍ ലഭിച്ചത് 56 ശതമാനം വരെ കൂടുതല്‍ മഴ. ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് 60.51 സെ.മീ. ഏറ്റവും കുറവ് കണ്ണൂരിലും, 22.76 സെ.മീറ്റര്‍.
തിരുവനന്തപുരത്തെ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട കണക്ക് പ്രകാരം ലക്ഷദ്വീപില്‍ 88 ശതമാനം മഴയാണ് കൂടുതല്‍ ലഭിച്ചത്. 15.75 സെ.മീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 29.61 സെ.മീ. മഴ ലഭിച്ചു.
കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ 56, 53, 51 ശതമാനം വീതം മഴയാണ് അധികമായി ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 23 വരെയുള്ള കണക്കുകളാണിത്. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് രണ്ട് വരെ 18 ശതമാനം മഴയായിരുന്നു സംസ്ഥാനത്ത് അധികമായി ലഭിച്ചത്. അന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് മഴ കുറഞ്ഞത്.
മാര്‍ച്ചില്‍ മഴ കുറഞ്ഞപ്പോള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ മികച്ച മഴ ലഭിച്ചു. 2014ന് ശേഷം ലഭിക്കുന്ന ഏറ്റവും മികച്ച വേനല്‍മഴയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: