ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാന്‍ വിവിധ മാധ്യമ സ്ഥാപനങ്ങള്‍ പണം വാങ്ങിയെന്നുള്ള ഒളിക്യാമറാ റിപ്പോര്‍ട്ടിങ് തട്ടിപ്പാണെന്നു സൂചന. ഓപ്പറേഷന് 136 എന്ന പേരില്‍ കോബ്രാപോസ്റ്റാണ് ഒളിക്യാമറാ റിപ്പോര്‍ട്ടിങ് നടത്തിയത്.
ഇതിനുനേതൃത്വം നല്കിയെന്നു പറയുന്ന മാധ്യമപ്രവര്ത്തകന് പുഷ്പ് ശര്‍മയെ തട്ടിപ്പു കേസില്‍ ദല്‍ഹി പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നതാണ്. ഒരു ഹെഡ്കോണ്സ്റ്റബിലിനെ ഭീഷണിപ്പെടുത്തി പതിനായിരം രൂപ വാങ്ങാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്. ആചാര്യ ഛത്രപാല്‍ അടല്‍ എന്ന പേരില്‍ ഇയാള്‍ മാധ്യമസ്ഥാപനങ്ങളെ സമീപിച്ച് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കോബ്രാപോസ്റ്റ് പുറത്തു വിട്ടത്.
വിവിധ ഹൈന്ദവ സംഘടനകളുമായി ബന്ധമണ്ടെന്നു പറഞ്ഞാണ് പണം നല്കാന് ശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ പണം വാങ്ങി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും അതേക്കുറിച്ചൊന്നും ഒളിക്യാമറാ റിപ്പോര്‍ട്ടിലില്ല എന്നാണ് കണ്ടെത്തയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: