ലണ്ടന്‍: ലോര്‍ഡ്സിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടിനെ അവര്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. നാലാം ദിനത്തില്‍ ഉച്ചഭക്ഷണ സമയത്തിന് മുമ്പ് പാക്കിസ്ഥാന് വിജയം പിടിച്ചു.ഒന്നാം ഇന്നിങ്ങ്സില്‍ 179 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 242 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ജയിക്കാന്‍ 64 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്കോര്‍ ഇംഗ്ലണ്ട് 184, 242. പാക്കിസ്ഥാന്: 363, ഒന്നിന് 66.
ആറിന് 235 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനത്തില്‍ 27 മിനിറ്റില്‍ ഓള് ഔട്ടായി. ഇരുപത്തിയഞ്ച് പന്തില്‍ അവരുടെ അവസാന വിക്കറ്റുകള്‍ വീണു. തുടര്‍ന്ന് 64 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ പാക്കിസ്ഥാന് അസര്‍ അലിയുടെ (4) വിക്കറ്റ് നഷ്ടപ്പെടുത്തി 66 റണ്‍സ് നേടി. ഇമാം ഇള് ഹഖും (18), ഹാരിസ് സോഹയ്ലും (39) പുറത്താകാതെ നിന്നു.
നായകന് ജോ റൂട്ട് (68), ബട്ട്ലര്‍ (67), ബെസ് (57) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ 242 റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ മുഹമ്മദ് അമീറും മുഹമ്മദ് അബ്ബാസും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: