ചെങ്ങന്നൂര്‍: വോട്ടെടുപ്പ് ആംരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോള്‍ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഒരുമണിക്കൂറില്‍ 7.8 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന് പിള്ളയും രാവിലെ തന്നെ ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി.
7 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 181 ബൂത്തുകളാണ് ഇത്തവണയുള്ളത്. നോട്ടയുള്‍പ്പെടെ 18 സ്ഥാനാര്‍ഥിമാരാണ് മത്സരരംഗത്തുള്ളത്. 22 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്ക്യാമറ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേ സമയം അഞ്ച് ബൂത്തുകളില്‍ വൈദ്യുതി തകറാണ് കാരണം വോട്ടെടുപ്പ് വൈകി. കൂടാതെ വിവിപാറ്റ് തകരാറിലാതിനാല്‍ വെണ്മണി പഞ്ചായത്തിലെ ബൂത്ത് നമ്പർ 150 ല്‍ തകരാറായ വിവിപാറ്റ് മെഷീന് മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: