ലണ്ടൻ: വേദാന്ത ഗ്രൂപ്പിനെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്ത്. തൂത്തുക്കുടിയില്‍ പോലീസ് വെടിവയ്പില്‍ 13 പേരെ കൊലപ്പെടുത്താന്‍ കാരണക്കാരായ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍നിന്ന് വേദാന്തയെ ഒഴിവാക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷപാര്‍ടിയായ ലേബര്‍ പാര്‍ടി ആവശ്യപ്പെട്ടു.
ലോകത്തിന്റെ പലഭാഗങ്ങളിലും പരിസ്ഥിതിനിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചാണ് വേദാന്ത പ്രവര്‍ത്തിക്കുന്നത്. അവരെ പുറത്താക്കുന്നതാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രതിച്ഛായക്ക് നല്ലത്. കമ്പനി നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ അന്വേഷിക്കണം.
ഉടന്‍ അവരെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍നിന്ന് നീക്കം ചെയ്യണമെന്നും ലേബര്‍ പാര്‍ടി വക്താവ് ആവശ്യപ്പെട്ടു. ശനിയാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന് ഓഫീസിനുമുന്നില്‍ വേദാന്ത ഗ്രൂപ്പിനെതിരെ വന്‍ പ്രതിഷേധം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: