ചെങ്ങന്നൂര്‍: കെവിന്റെ ദുരഭിമാനകൊലയില്‍ പ്രതികള്‍ ആഭ്യന്തര വകുപ്പും സി.പി.എമ്മുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം ടി രമേശ്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. നാളെ കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: