കണ്ണൂര്‍: കണ്ണൂരിന്റെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി കൂടുമ്പോള്‍ നെഞ്ചിടിപ്പോടെ കഴിയുകയാണ് ലൈഫ് ഗാര്‍ഡുകള്‍. സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ബീച്ചില്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മോടികൂട്ടല്‍ തകൃതിയായി നടക്കുകയാണ്.
3.5 കോടി രൂപ ചെലവിട്ടുള്ള വികസനമാണ് പയ്യാമ്പലത്ത് കൊണ്ടുവരുന്നതെങ്കിലും ഇവിടെയെത്തുന്നരുടെ സുരക്ഷയുടെ കാര്യത്തില്‍ ടൂറിസം വകുപ്പിനു യാതൊരു ശ്രദ്ധയുമില്ലെന്നാണ് വര്‍ഷങ്ങളായുള്ള പാരാതി. ഇത്രയും സന്ദര്‍ശകര്‍ക്കായി ഒരു ലൈഫ് ഗാര്‍ഡ് മാത്രമാണ് പലപ്പോഴും ബീച്ചിലുണ്ടാവുക. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം ജില്ലയില്‍ രണ്ട് ഗാര്‍ഡുമാരെക്കൂടി നിയമിച്ചിരുന്നു. എന്നാല്‍ പത്ത് പേരെങ്കിലും വേണ്ടിടത്താണ് നാമമമാത്രമായ നിയമനം നടത്തി ടൂറിസം വകുപ്പ് തടിയൂരുന്നത്. ഇവരാകട്ടെ പയ്യാമ്പലത്തിനു പുറമേ മറ്റു ബീച്ചിലേക്ക് ജോലി ചെയ്യുകയാണ്.
കടലില്‍ കുളിക്കുന്നതിനിടെ പയ്യാമ്പലത്ത് ഇതിനകം നിരവധി അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇതില്‍ പലതും മരണത്തില്‍ കലാശിക്കുന്ന വലിയ ദുരന്തവുമായി. എന്നിട്ടും ജീവന് രക്ഷിക്കാനുള്ള ലൈഫ് ഗാര്‍ഡുകളുടെ നിയമനത്തിനു വേണ്ടി അധികൃതടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. വരും മാസങ്ങളില്‍ ഇരിപ്പിടം, സ്റ്റെപ്പുകള്‍, റെയിന്‍ ഷെല്‍ട്ടര്‍, കിയോസ്ക്, വൈദ്യുത വിളക്കുകള്‍, ബാംബു കഫെ, ബീച്ച് ജിം എന്നിവയും നടപ്പാതയോടൊപ്പം പൂര്‍ത്തിയാക്കുന്നുണ്ട്. ഇതോടെ ബീച്ച് കൂടുതല്‍ ആകര്ഷണീയമാവും. രാവിലെയും വൈകുന്നേരവും തീരത്തെ റോഡില്‍ നടക്കാനെത്തുന്നവര്‍ ഇപ്പോള്‍ത്തന്നെ കൂടിയിട്ടുണ്ട്. റംസാന് ഉള്‍പ്പെടെ ആഘോഷദിവസങ്ങള്‍ കൂടി വരുന്നതോടെ ബീച്ചില്‍ ആയിരത്തോളം പേര് എത്തും. എന്നാല്‍ ഇവരെയൊക്കെ എങ്ങനെ സംരക്ഷിച്ചു നിര്‍ത്തുമെന്ന ഭയത്തിലാണ് ഇവിടത്തെ ലൈഫ് ഗാര്‍ഡുകള്‍. നിര്‍ദ്ദേശം അനുസരിക്കാതെ നിരവധി പേര് കടലിന്റെ ആഴങ്ങളിലേക്ക് പോകാറുണ്ട്. ഇവരെ പറഞ്ഞു മനസ്സിലാക്കി കരയ്ക്കടുപ്പിക്കുന്നത് തന്നെ ഏറെ ശ്രമകരമാണ്. ഇതിനിടയില്‍ ആരെങ്കിലും മുങ്ങിത്താഴുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് യാതൊരു സഹായവും ലഭിക്കാറുമില്ല. പലപ്പോഴും ജീവന് പണയം വെച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: