കുമ്മനം രാജശേഖരന് വാഴൂര്‍ തീര്ത്ഥപാദാശ്രമവുമായിട്ടുള്ള ബന്ധം എന്നുതുടങ്ങിയെന്ന് പറയാന്‍ സാധിക്കില്ല. അത്രമാത്രം ബന്ധമുണ്ട് കുമ്മനത്തിന് ഈ ആശ്രമവുമായി. ആശ്രമം മഠാധിപതിയായിരുന്ന വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ ശിഷ്യനായിരുന്നു രാജേട്ടന്. സ്വാമിജിയില്‍ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചതും. നിലയ്ക്കല്‍ പ്രക്ഷോഭകാലത്ത് കുമ്മനം രാജശേഖരന് വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ ഉപദേശവും നിര്‍ദ്ദേശവും തേടുമായിരുന്നു. ആശ്രമവുമായി അടുത്ത ബന്ധമുള്ള കുമ്മനം ഗവര്‍ണര്‍ ആകുന്നതില്‍ വലിയ സന്തോഷമുണ്ട്.
കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ എല്ലാമെല്ലാമായിരുന്നു കുമ്മനം. നിലയ്ക്കല്‍ പ്രക്ഷോഭകാലം മുതല്‍ കേരളത്തിലെ ഹിന്ദുസമാജത്തിന്റെ നേതാവായി. ഹിന്ദുസമാജത്തിന്റെ ആശ്രയമായി മാറുകയായിരുന്നു അദ്ദേഹം. കുമ്മനം മിസോറാമിലേക്ക് പോകുന്നത് കേരളത്തിലെ ഹിന്ദുസമാജത്തിന് വലിയ നഷ്ടമാണ്. സന്തോഷത്തോടൊപ്പം ദുഃഖവും തോന്നുന്നു. സമര്‍പ്പണവും, ത്യാഗവും, വിനയവും മാത്രം കൈമുതലുള്ള കുമ്മനത്തിന് അഹങ്കാരം തെല്ലുമില്ലായിരുന്നു. അദ്ദേഹത്തിന്റെ വിനയവും സൗമ്യതയും എതിരാളികളെപ്പോലും അതിശയിപ്പിക്കും. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കാനുള്ള സാംസ്കാരിക ഔന്നത്യം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: