ആലപ്പുഴ: കോട്ടയം സ്വദേശി കെവിന് പി. ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ പോലീസ് അല്ല, ആഭ്യന്തര വകുപ്പും സിപിഎമ്മുമാണ്.
ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം. പ്രതികള്‍ സിപിഎമ്മുകാരായതാണ് അവരെ പിടികൂടുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നമെന്ന് രമേശ് പറഞ്ഞു. പ്രതികള്‍ സിപിഎമ്മുകാരായാതാണ് അവരെ പിടികൂടുന്നതില്‍നിന്ന് പോലീസിനെ തടഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജി. ലിജിന്‍ലാല്‍, സംസ്ഥാന മീഡിയാ കണ്‍വീനര്‍ ആര്. സന്ദീപ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍, എസ്സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലാല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: