കീവ്: തന്റെ പരിക്കിനെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നും റഷ്യയിലെ ലോകകപ്പില്‍ താനുണ്ടാകുമെന്നും ഈജിപ്ത് താരം മുഹമ്മദ് സല. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് സലയുടെ തോളിന് പരിക്കേറ്റത്.
പരിക്കിനെ തുടര്‍ന്ന് തോളിന് ശക്തമായ വേദനയുണ്ടായി. പക്ഷെ ഞാനൊരു പോരാളിയാണ്. റഷ്യയില്‍ കളിക്കാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് സല പറഞ്ഞു.
കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമാസാണ് ലിവര്‍പൂള്‍ താരമായ സലയെ വലിച്ചിട്ടത്. ശക്തമായ വേദനയെ തുടര്‍ന്ന് സലയ്ക്ക് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.
സലക്ക് പരിക്കേറ്റതോടെ ഈജിപ്ത് ആരാധകര്‍ നിരാശരായി.പരിക്ക് ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിശോധനയില്‍ പരിക്ക് ഗരുതരമല്ലെന്ന് കണ്ടെത്തി. ലോകകപ്പിന് മുമ്പ് സലക്ക് കളിക്കളത്തില്‍ തിരിച്ചെത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: