രണ്ട് വര്‍ഷം മുമ്പ് ക്രൊയേഷ്യ യൂറോ 2016 ന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് മുഖ്യ പരിശീലകനെ മാറ്റി. ഈ നീക്കം ഫലം കണ്ടു. പതിയ പരിശീലകന് സ്ലാട്ട്കോ ഡാലിക് ടീമിനെ അടിമുടി മാറ്റി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ക്രൊയേഷ്യ വെട്ടിത്തിളങ്ങി.
ക്രൊയേഷ്യക്ക് റഷ്യയിലെ ലോകകപ്പിന് യോഗ്യത നേടാന്‍ പ്ലേ ഓഫ് കടക്കണമായിരുന്നു. പുതിയ കോച്ചിന്റെ ശിക്ഷണത്തിലിറങ്ങിയ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഗ്രീസിനെ കീഴടക്കി ലോകകപ്പിന് ടിക്കറ്റെടുത്തു. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ്് ഘട്ടത്തില്‍ ക്രൊയേഷ്യക്ക് ഇരുപത് പോയിന്റാണ് ലഭിച്ചത. ഒന്നാം സ്ഥാനത്തുനിന്ന ഐസ്ലന്ഡിനെ പിന്തള്ളി ലോകപ്പില്‍ കടക്കാന്‍ ഈ പോയിന്റ് പോരായിരുന്നു. തുടര്‍ന്നാണ് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്.
ക്രൊയേഷ്യ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നുറപ്പാണ്. മരണഗ്രൂപ്പായ ഡി യിലാണ് അവര്‍ കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, യോഗ്യതാ റൗണ്ടില്‍ ക്രൊയേഷ്യയെ പിന്നിലാക്കിയ ഐസ്ലാന്‍ഡ് തുടങ്ങിയവയാണ് മരണ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഈ മരണഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലേക്ക് കടന്നുകയറാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.
1998 ലെ ഫ്രാന്‍സ് ലോകകപ്പില്‍ സെമിയിലെത്തിയ ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. പക്ഷെ പിന്നീട് നടന്ന 2002, 2006, 2014 ലോകകപ്പുകളില്‍ അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ലോക പതിനെട്ടാം റാങ്കുകാരായ ക്രൊയേഷ്യ ഇത്തവണത്തെ ലോകകപ്പില്‍ ഏറെ ദൂരം മുന്നോട്ടു കുതിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. യോഗ്യതാ റൗണ്ടില്‍ അഞ്ചു ഗോളുകള്‍ നേടിയ മരിയോ മന്സുകിച്ചാണ് ആക്രമണത്തില്‍ ക്രൊയേഷ്യയുടെ കരുത്ത്. ഇന്ററിന്റെ മുന്നേറ്റ നിരക്കാരന് ഇവാന് പെരിസിക്കും എസി മിലാന്റെ നികോളെ കാലിനിക്കും മരിയോക്കൊപ്പം ചേരുന്നതോടെ ക്രൊയേഷ്യ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. 4-2-3-1 എന്ന ശൈലിയിലായിരിക്കും ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കാനിറങ്ങുക.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ ജൂണ്‍ 17 ന് ്നൈജീരിയയെ നേരിടും. രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയാണ് എതിരാളികള്‍. ജൂണ്‍ 21 നാണ് ഈ മത്സരം. അവസാന ലീഗ് മത്സരത്തില്‍ അവര്‍ ജൂണ്‍ 26 ന് ഐസ്ലന്‍ഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: