ന്യൂദല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ഇന്‍ഡോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളാണ് നരേന്ദ്രമോദി സന്ദര്‍ശിക്കുന്നത്. ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ളതാണ് മൂന്നു രാഷ്ട്രങ്ങളെന്നും അതിനാല്‍ അവിടുങ്ങളിലെ സന്ദര്‍ശനം ആക്ട് ഈസ്റ്റ് പോളിസി ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി പറഞ്ഞു.
ഇന്ന് വൈകിട്ട് ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്ത സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ അടങ്ങമുള്ള നേതാക്കളുമായി കൂടികാഴ്ച നടത്തും. പ്രധാനമന്ത്രി ആയ ശേഷം ഇന്തോനേഷ്യയിലേയ്ക്കുള്ള എന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്‍ഡോനേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംഭോധന ചെയ്യും. ഇന്തോ-ഇന്തോനീഷ്യ സിഇഒ ഫോറത്തിലും മോദി സംസാരിക്കും.
ജൂണ്‍ ഒന്നിന് സിംഗപ്പൂരില്‍ വാര്‍ഷിക സുരക്ഷായോഗത്തില്‍ മോദി സംസാരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സിംഗപ്പൂരിലെ ഷാങ്കിരി ലാ ഡയലോഗില്‍ പ്രസംഗിക്കുന്നത്. മേഖലയിലെ സുരക്ഷാ വിഷയങ്ങളും മേഖലയില്‍ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കേണ്ടതിന്റെ ആവശ്യവും ഉന്നയിക്കുമെന്ന് മോദി വ്യക്തമാക്കി.
31ന് സിംഗപ്പൂരില്‍ എത്തുന്ന മോദി, പ്രധാനമന്ത്രിയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് മലേഷ്യയിലും ഹൃസ്വ സന്ദര്‍ശനം നടത്തും. പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ അഭിനന്ദിക്കാനും മോദിക്ക് പരിപാടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: