ചെന്നൈ: നരേന്ദ്രമോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണം പട്ടികജാതി,വര്‍ഗ്ഗ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി പൊന്‍ രാധാകൃഷ്ണന് . പട്ടികജാതി മോര്‍ച്ച തമിഴ്നാട് സംസ്ഥാനഘടകം വില്ലുപുരത്ത് സംഘടിപ്പിച്ച സമധര്മ്മഇളച്ചിമാനാട് എന്ന മഹാദളിത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ കീഴില്‍ 75000 ഗ്രാമങ്ങളാണ് സ്വയം പര്യാപ്തത കൈവരിച്ചത്. ഉജ്ജ്വല്‍ യോജന, സൗഭാഗ്യ യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന, ജന്‍ധന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, കൗശല്‍ വികാസ് യോജന, മുദ്ര യോജന, തുടങ്ങിയവ പട്ടികജാതി വിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിച്ചു. ഏറ്റവും കൂടുതല്‍ പട്ടികജാതി എം.എല്‍.എമാരും എം.പിമാരുമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.കേന്ദ്ര മന്ത്രി പറഞ്ഞു.
മഹാദളിത് സമ്മേളനത്തിന് പതിനായിരക്കണക്കിന് പട്ടികജാതിക്കാരാണ് എത്തിയത്. പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ.തമിഴ്സൈ സൗന്ദരരാജന്, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണന് എക്സ്. എം.പി, പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ദേശീയ നിര്‍വ്വാഹകസമിതി അംഗം വെട്രിവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: