കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് സഭയുടെ 9.38 കോടി രൂപ വിവിധ അക്കൗണ്ടിലേക്ക് നല്‍കിയെന്ന് ആരോപണം. അതിരൂപതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴുപേര്ക്കായാണ് പണം നല്‍കിയത്. എന്നാല്‍, എന്തിനുവേണ്ടിയാണ് ഈ പണം നല്‍കിയതെന്ന ചോദ്യത്തിന് രേഖയോ വ്യക്തമായ ഉത്തരമോ നല്കാത്തതിനാല് ഓഡിറ്റ് തടസ്സമുണ്ടായി.
2017 ഏപ്രില്‍ ഏഴിനാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയത്. ജോസ് കുര്യന് 2.60 കോടി രൂപയും സാജു വര്‍ഗീസ് കുന്നേലിന് 2.28 കോടി രൂപയും വി.കെ. മറിയാമ്മ, ജെസി ജോര്‍ജ്, ഉഷ ജോസഫ്, വല്‍സമ്മ മാത്യു, ഫിലോ രാജന് എന്നിവരുടെ പേരിലേക്ക് 90 ലക്ഷം രൂപ വീതവുമാണ് കൈമാറിയത്.
ദുരൂഹമായ ഈ ഇടപാടുകള്‍ എത്രയും പെട്ടെന്ന് ക്രമപ്പെടുത്തണമെന്നും കൊടുത്ത പണം പലിശയടക്കം തിരിച്ചു പിടിക്കണമെന്നും ഫൈനാന്‍സ് സമിതി ആവശ്യപ്പെട്ടെങ്കിലും ഒരു നോട്ടീസ് അയക്കാന്‍ പോലും കര്‍ദ്ദിനാള്‍ അനുമതി നല്‍കിയില്ലെന്നാണ് ആരോപണം. ബാങ്കിലൂടെ നല്കിയ പണമായതിനാല്‍ കൊടുത്തതിന് കൃത്യമായ രേഖയുണ്ട്. എന്നാല്‍ എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇത്രയും പണം ഒറ്റയടിക്ക് പല ആളുകള്‍ക്കായി കൊടുത്തത് എന്നത് ദുരൂഹമാണ്. അതിരൂപതയുടെ കൂരിയയിലോ, അഡൈ്വസറി കമ്മിറ്റിയോ, ഫൈനാന്‍സ് കമ്മിറ്റിയോ, വൈദിക സമിതിയോ ഇത്തരമൊരു ഇടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി ആരോപിക്കുന്നത്.
വിവാദ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള വസ്തുതകള്‍ ഉടന്‍ തന്നെ വിശ്വാസികളെ അറിയിക്കാന്‍ ഇടയലേഖനം ഇറക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി( എഎംടി) സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിവേദനം നല്കി. ഭൂമി വിഷയം പരിഹരിച്ചെന്ന് കര്‍ദ്ദിനാല്‍ വ്യക്തമാക്കുമ്പോഴും, അത് എങ്ങനെയാണെന്ന് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടെന്നും അവര്‍ പറയുന്നു. പുരോഹിത സമിതി തിരഞ്ഞെടുപ്പിനെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച ഫാ. ആന്റണി പൂതവേലി, ഫാ. ജോര്‍ജ്ജ് നെല്ലിശ്ശേരി എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവസ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ നടപടിക്രമങ്ങളും പാലിക്കാതെ കോട്ടപ്പടിയിലെ ഭൂമി വില്ക്കാന് അനുവദിക്കില്ലെന്നും എഎംടി നല്കിയ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: