പത്തനാപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനപ്രതികളായ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പോലീസില്‍ കീഴടങ്ങിയിട്ടും ഇനിയും പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ് ഏഴംഗ സംഘം. തട്ടികൊണ്ട് പോകലിന് മുഖ്യപങ്ക് വഹിച്ചവരാണ് ഇവര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പത്തനാപുരത്തു നിന്നും ടാക്സി വിളിച്ച് തിരുവനന്തപുരത്തെത്തിയ ഷാനു അവിടെ നിന്നും കോട്ടയത്തെത്തി. അവിടെ നിന്നും പിതാവിനെയും കൂട്ടി കണ്ണൂരില്‍ എത്തിയെങ്കിലും ചെവ്വാഴ്ച ഉച്ചയോടെ പിന്നീട് സ്വമേധയാ കീഴടങ്ങുകയായിരുന്നു.
പ്രതികള്‍ തെന്മലയിലെ വീട്ടിലുണ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുപ്പതോളം പൊലിസുകാര്‍ വീടുവളയുകയും കതക് തല്ലിപൊളിച്ച് പരിശോധന നടത്തചെയ്തു എന്നാല്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഷാനുവിന്റെ പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ പോലീസ് കണ്ടെടുത്തു. ഇനി പിടിയിലാകാനുള്ള ഏഴുപേര്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
കെവിനെ മന്നാനത്തെ വീട്ടില്‍ നിന്നും തട്ടികൊണ്ട് പോയതിന് മുഖ്യപങ്ക് വഹിച്ച ഷെഫിന്, ഫൈസല്‍, റമീസ്, മനു, വിഷ്ണു, ടിറ്റു, സിയാദ് എന്നിവരാണ് കേസില്‍ പിടിയിലാകാനുള്ളത്. ഇവര്‍ പുനലൂര്‍, തെന്മല, ഇളമ്പല്‍ സ്വദേശികളാണ്. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇവര്‍ എത്താന്‍ സാധ്യതയുളള ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: