ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയ്ക്ക് അല്പായുസ്സായിരുന്നു. പോലീസ് തേര്‍വാഴ്ചയും മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പാര്ട്ടിക്കാര് കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങളുമാണ് കൈരളിയെ കലാപഭൂമിയാക്കിയത്. കൊന്നുംകൊലവിളിച്ചും മുന്നേറിയ പാര്ട്ടിക്കാര് ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തു. പോലീസിനെ പലപ്പോഴും നോക്കുകുത്തികളാക്കി. പാര്‍ട്ടി കോടതികള്‍ വിചാരണയും ശിക്ഷയും നടപ്പാക്കി. സഹികെട്ടപ്പോള്‍ പത്രങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങി. പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഇക്കളി തുടരാന്‍ അനുവദിച്ചുകൂടെന്ന നിശ്ചയത്തിലായി. കേരളകൗമുദി 1958 നവംബര്‍ 22 ന് ഒരു മുഖപ്രസംഗത്തില്‍ പറഞ്ഞു.
”കമ്യൂണിസ്റ്റ് പാര്‍ട്ടി അധാകരത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയിലുള്ള കള്ളത്തുട്ടുകള്‍ കുറേ നാളത്തേക്കെങ്കിലും പ്രവൃത്തി ശൂന്യമാകുമെന്ന് എല്ലാവരും കരുതി. ആ ധാരണ തെറ്റായിരുന്നുവെന്ന് ഇന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ…” സ്വന്തം മന്ത്രിസഭ അധികാരത്തില്‍ വന്നത് ഞങ്ങളുടെ സ്വാധീനവും ചൂഷണവും വര്‍ധിപ്പിക്കുന്നതിന് പറ്റിയ അവസരമായി അവര്‍ കണ്ടിരിക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഇങ്ങനെയുള്ള ഒരു മുന്നേറ്റത്തിന്റെ മുട്ടുകുത്തലാണ് ഈ കഴിഞ്ഞദിവസം കൊല്ലത്തു നടന്നത്. ‘അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചിട്ട് ഇങ്ങനെ തുടരുന്നു.’ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ രംഗത്തേക്ക് നിയോഗിച്ചു. അവര്‍ വേണ്ടതുചെയ്തു. അടികൊണ്ട് തലപൊട്ടിയവരുണ്ട്. ബോധംകെട്ട ഗര്‍ഭിണികളുണ്ട്. ഉരുണ്ടുവീണ് പരുക്കുപറ്റിയവരുണ്ട്. വിപ്ലവകാരികള്‍ പരക്കം പായുകയാണ്. കുട്ടിനേതാക്കന്മാര് പ്രസ്താവനകളിറക്കുന്നു. കൂട്ടം വിളിച്ചു പ്രകടനങ്ങളും ജാഥകളും യോഗങ്ങളും. ഒരു കോലാഹലം തന്നെ. പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേരെയാണ് അവര്‍ തിരിഞ്ഞിരിക്കുന്നത്. മന്ത്രിസഭ രാജിവയ്ക്കണമെന്ന് അവര്‍ക്ക് വാദമില്ല. കാട്ടാമ്പള്ളിയിലും കോഴിക്കോട്ടും നിയമം ലംഘിച്ചാല്‍ പോലീസ് അടിക്കണം. കൊല്ലണം. കിളികൊല്ലൂരില്‍ നിയമം ലംഘിച്ചാല്‍ പോലീസ് കാപ്പി വാങ്ങിക്കൊടുക്കണം. എന്താ പോരേ? ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് സര്‍ക്കാരിന്റെ ഒരു പ്രസ് റിലീസ്, ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടില്ലെന്ന്… പോലീസ് ചെന്നപ്പോള്‍ ഓടിയ ബഹളത്തില്‍ മുറിവുപറ്റിയതാണെന്ന്… പാര്‍ട്ടി അനുയായികള്‍ മാവിന്റെ മൂടുതോറും യോഗം കൂടി ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ തൂക്കിലിടണമെന്ന് പ്രമേയം പാസാക്കുകയും ചെയ്യുമ്പോള്‍ ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടേയില്ലെന്ന് പാര്‍ട്ടി സര്‍ക്കാര്‍ പ്രസ് നോട്ടിറക്കുകയും പോലീസിന്റെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്യുന്ന അപഹാസ്യമായ ഒരു പ്രതിഭാസമാണ് നാം കാണുന്നത്.”
ആദ്യ മന്ത്രിസഭയുടെ തനിയാവര്‍ത്തനമാണ് പിണറായി വിജയന് സര്‍ക്കാരും പിന്തുടരുന്നത്. എതിരഭിപ്രായക്കാരെ സഖാക്കളും കാക്കി അണിഞ്ഞ സഖാക്കളും തല്ലിക്കൊല്ലുക, പോലീസ് അടക്കമുള്ള ഭരണവര്‍ഗങ്ങളെ നിസ്സംഗരാക്കുക, പ്രലോഭിപ്പിച്ച് കോടതിയെപ്പോലും സ്വാധീനിക്കുക, ഇവയൊക്കെ തുടരുകയാണ്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരമേറ്റവര്‍ എല്ലാവരേയും ശരിപ്പെടുത്തുന്നു. ഒരുമാസം ഒരു വിധവ എന്നതാകും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെങ്കില്‍ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഭീതിയോ പ്രീതിയോ പക്ഷപാതമോ കൂടാതെ ഭരണം നടത്തുമെന്ന് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിജ്ഞ നിര്‍ലജ്ജം ലംഘിക്കുന്നു.
പോലീസ് നിഷ്ഠൂരമായി ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ സമീപനം അതിന് തെളിവാണ്. അതേസമയം രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സഖാവിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉത്സാഹിക്കുകയും ചെയ്യുന്നു.
കോട്ടയത്ത് ഏറ്റവും ഒടുവില്‍ നവവരന് കെവിനെ തട്ടിക്കൊണ്ടുപോയികൊന്ന് തള്ളിയ കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നടപടി കണ്ടില്ലെ. മൃതദേഹം 28 ന് രാവിലെ 7 മണിക്ക് കിട്ടിയതാണ്. ആ വിവരം പൂഴ്ത്തിവച്ചു. 11 നുശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിനുമുന്‍പ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഇലക്ട്രിസിറ്റി സംവിധാനം അട്ടിമറിക്കപ്പെട്ടു. കേബിള്‍ ടി.വി. വയറുകള്‍ അറുത്തുമാറ്റി. ഈ കൃത്യം ഭംഗിയായി നിര്‍വ്വഹിച്ചതിനുശേഷം കെവിന്റെ മൃതദേഹം കിട്ടിയതായി അറിയിപ്പ്. ചെങ്ങന്നൂര്‍ വോട്ടെടുപ്പില്‍ പ്രതികൂലവികാരം ഉണ്ടാകാതിരിക്കാനാണ് ഈ അട്ടമറി.
പോലീസിന് ലഭിച്ച പരാതി കൃത്യസമയത്ത് പരിശോധിച്ച് നടപടി സ്വീകരിച്ചെങ്കില്‍ ഈ ദുരഭിമാനക്കൊല നടക്കുമായിരുന്നില്ല. എന്നിട്ടും ഉളുപ്പില്ലാതെ തട്ടിവിടും ‘പോലീസിന് വീഴ്ചയില്ല. ഇത് കേരളമാണ് ഉത്തരേന്ത്യയല്ലെന്ന്. മുതുകത്ത് ആലുമുളച്ചാരം അതുമൊരു തണല്‍ എന്ന് മേനിനടിക്കുന്നവരെക്കുറിച്ച് എന്തുപറയണം
ഉത്തരൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: