കീവ്: തോളിലെ പരിക്കിന് ചികിത്സതേടി ഈജിപ്ത് താരം മുഹമ്മദ് സല സ്പെയിനിലേക്ക് പോകുമെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ലോകകപ്പില്‍ ഈജിപ്തിന്റെ പ്രതീക്ഷയായ സലയ്ക്ക് റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് പരിക്കേറ്റത് .
റയലിന്റെ സെര്‍ജിയോ റാമോസുമായി പന്തിനുള്ള പോരാട്ടത്തില്‍ ഗ്രൗണ്ടില്‍ വീണാണ് ലിവര്‍പൂള്‍ താരമായ സലയ്ക്ക് പരിക്കേറ്റത്. ഫൈനലില്‍ റയല്‍ വിജയം നേടി.ഈജിപ്ഷ്യന്‍ ദേശീയ ടീം ഡോക്ടര്‍ സ്പെയിനിലെത്തി ലിവര്‍പൂള്‍ മെഡിക്കല്‍ ടീമുമായും മുഹമ്മദ് സലയുമായും ചര്‍ച്ച നടത്തും. സലയുടെ പരിക്ക് ഭേദമാക്കുന്നതിനുള്ള ചികിത്സ ഞായറാഴ്ച ആരംഭിച്ചു. ലോകകപ്പ് തുടങ്ങുന്ന ജൂണ്‍ 14 ന് മുമ്പ് സല പരിക്കില്‍ നിന്ന് മുക്തിനേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: