ന്യൂദല്‍ഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ ഇന്നു മുതല്‍ രണ്ടു ദിവസം പണിമുടക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. വേതന കരാര്‍ പുതുക്കണം, ശമ്ബളത്തില്‍ കാലാനുസൃതമായ വര്‍ധനവ് നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് രണ്ടു ശതമാനം വേതന വര്‍ധനവ് മാത്രമാണ് നിര്‍ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് യൂണൈറ്റഡ് ഫോറം ഒാഫ് ബാങ്കിങ് യൂണിയന്റെ പണിമുടക്ക്. എ.ടി.എം സെക്യുരിറ്റി ഉദ്യോഗസ്ഥരും പണിമുടക്കില്‍ പങ്കെടുക്കും. 2017 നബംബര്‍ ഒന്നിനാണ് അവസാനമായി വേതന കരാര്‍ പുതുക്കിയത്.
വേതന കരാര്‍ പുതുക്കണമെന്ന ആവശ്യം മെയ് അഞ്ചിന് ഇന്തയന്‍ ബാങ്ക്സ് അസോസിയേഷന് നിരസിച്ചിരുന്നു. സാമ്ബത്തിക ബാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: